Pages

Wednesday, November 7, 2012

നരച്ച ആകാശത്തിനു കീഴെ മേഘ പടലങ്ങള്‍ പഞ്ഞി കെട്ടുകള്‍ പോലെയോഴുകുന്നുണ്ട്
മലയിടുക്കുകളിലൂടെ വാഹനം മണ്‍ പാതയിലൂടെ പതുക്കെ അടിവാരത്തിലേക്ക് നീങ്ങുകയാണ്
അസ്തമയ സൂര്യന്‍റെ സ്വര്‍ണ്ണ ചീളുകള്‍ മരച്ചില്ലകള്‍ക്കിടയിലൂടെ താഴേക്കു പതിക്കുന്നുണ്ട്
മലമുകളില്‍ നിന്നും നോക്കിയാല്‍ ദൂരെ വിജനമായ മേല്‍പാലത്തിന് കീഴെ കുന്തി പ്പുഴ ഒഴുകുന്നത്‌ കാണാം
ഇന്നത്തെ സായാഹ്നത്തിന് പതിവിലേറെ സൌന്ദര്യമുള്ളതായി അയാള്‍ക്ക്‌ തോന്നി
എന്നും ഇത് വഴിയുള്ള യാത്രയില്‍ താന്‍ തനിചായിരുന്നുവല്ലോ ഇന്ന് അവളും കൂട്ടിനുണ്ട്
വിരസമായ ഇത് വഴിയുള്ള യാത്രയില്‍ എന്നും അയാള്‍ അവളെ കുറിച്ചാണ് ചിന്തിക്കാറ്
മുന്‍സീറ്റില്‍ തന്നോട് തൊട്ടുരുമ്മിയിരിക്കുന്ന അവളുടെ മുഖത്തേക്ക് അയാള്‍ അലസമായൊന്നു നോക്കി
സായന്ധന സൂര്യന്‍റെ പൊന്‍ പ്രഭയെറ്റാവാം അവളുടെ മുഖതതിന് ഇന്ന് പതിവിലേറെ ഭംഗിയുണ്ട്
വെയിലേറ്റു വാടി നില്‍ക്കുന്ന ചീരതണ്ടുകളെ പോലെ ഒന്ന് രണ്ടു മുടിയിഴകള്‍ നെറ്റിയിലേക്ക് വീണു കിടക്കുന്നുണ്ട്
മലയിടുക്കുകല്‍ക്കിടയിലൂടെ സൂര്യന്‍ തന്‍റെ ഇന്നത്തെ പ്രയാണമവസാനിപ്പിച്ച് പോയ്‌ മറഞ്ഞിരിക്കുന്നു
നേര്‍ത്ത കന്യാ ചര്‍മ്മം പോലെ ഇരുട്ട് പ്രകൃതിയെ പുണരാന്‍ ഒരുങ്ങുകയാണ്
എന്തോ പന്തികേട്‌ തോന്നിയ അയാള്‍ വാഹനം പതുക്കെ റോഡിന്‍റെ ചാരെ നിര്‍ത്തി
പിന്നെ പ്രണയം വിടര്‍ന്നു നില്‍കുന്ന അവളുടെ കണ്ണുകളിലേക്കു നോക്കി നെറ്റിയില്‍ വീണ മുടിയിഴകളെ മാടിയൊതുക്കി അവളുടെ കവിളിലൂടെയൊന്നു തലോടി 

മലമടക്കുകളിലൂടെയുള്ള മണ്‍പാത ചെന്നവസാനിക്കുന്നത് താഴെ ട്ടാറിട്ട നിരത്തിലാണ്
റോഡിനിരുവശത്തും വാഴക്കൈകളുടെ നിഴലുകള്‍ നേര്‍ത്ത കാറ്റില്‍ ഇളകി ക്കളിക്കുന്നുണ്ട്
കവിളില്‍ വീണു കിടക്കുന്ന മുടിയിഴകള്‍ ചെവിക്കു പിറകെ ഒതുക്കി വച്ച് അവള്‍ സന്ധ്യയുടെ മങ്ങിയ വെളിച്ചത്തില്‍ പുറം കാഴ്ചളിലേക്ക് നോക്കിയിരുന്നു
മലയുടെ അടിവാരത്തിലെത്തുമ്പോള്‍ യാത്രയുടെ ആരംഭത്തിലെന്ന പോലെ തന്നെ താഴ്വാരവും നിശ്ചലവും നിശബ്ദവുമായിരുന്നു
നിരത്തിനു മീതെ ഇരുട്ട് വീണു കൊണ്ടിരിക്കുന്നു
കിഴക്കുനിന്നു വീശുന്ന ഇളങ്കാറ്റിന്‍റെ നേരിയ തണുപ്പുണ്ട്

ഇടയ്ക്കെപ്പഴോ മാനം കറുത്തുരണ്ട് ആകാശം
മൂടികെട്ടിയിരിക്കുന്നു ഇടവപ്പാതിയും കഴിഞ്ഞ് കര്‍ക്കിടകം കറുക്കുകയാണ്
വേവുന്ന വേനലിനറുതി വരുത്താന്‍ മാനത്ത് കറുകറുപ്പഴകുകറ്റകള്‍ ഒരുങ്ങുകയാണ്
ആദ്യത്തെ മഴത്തുള്ളികള്‍ ഊഷ്മളമായ മണ്ണില്‍ വീണപ്പോള്‍ സ്വന്തം ശരീരത്തില്‍ വീണതെന്ന പോലെ അവള്‍ പുളകം കൊണ്ടു.....
അലസമയോരാവേശത്തോടെടെ വാഹനം ചുരമിറങ്ങി വന്ന മഴത്തുള്ളികളെ വകഞ്ഞു മാറ്റി മുന്നോട്ടു കുതിച്ചു കൊണ്ടേയിരുന്നു
മലമുകളില്‍ നിന്നും കണ്ട കുന്തിപ്പുഴയും കടന്ന് വേണം അവിടെയെത്താന്‍
വീണ്ടും മൌനത്തിന്‍റെ വിടവ്
മഴ കനക്കുകയാണ് അകലെ മല മുകളില്‍ കൊടുംകാറ്റ് വീശുകയായിരിക്കുമോ?

"" അല്ല ഈ മഴയത്ത് നമ്മള്‍ എങ്ങിനെ അവിടെ പോവും ?

തങ്ങള്‍ക്കിടയില്‍ തളം കെട്ടി നില്‍ക്കുന്ന മൌനത്തെ ഭേധിചെന്നോണം അവള്‍ ചോദിച്ചു ,,

"അതാ ഞാനും ആലോചിക്കണേ ഒരു കുടപോലും എടുത്തില്ല
വണ്ടിയില്‍ നിന്നിറങ്ങിയാല്‍ ഇടവഴിയും പുഴയും കടന്ന് പാടവും കടന്ന് വേണം അവിടെയെത്താന്‍ ,

"ഉം " ഒന്നിരുത്തി മൂളിയതിനു ശേഷം വീണ്ടും അവള്‍ ചില്ലില്‍ തെറിച്ചു വീഴുന്ന മഴതുള്ളികളിലേക്ക് നോക്കിയിരുന്നു

അയാളുടെ മൌനത്തില്‍ നേരിയരോസ്വസ്ഥ അവള്‍ക്കു തോന്നാതിരുന്നില്ല
എങ്കിലും സ്നേഹത്തില്‍ പോതിഞ്ഞരോരാധനയായിരുന്നു അവള്‍ക്കയാളോട്
തന്‍റെ ജീവിതപങ്കാളി മാത്രമല്ല ജീവിത സങ്കല്‍പ്പങ്ങളുടെ ഒരദ്ധ്യായം പഠിപ്പിച്ചു തന്ന ഒരധ്യാപകന്‍ കൂടിയാണയാളെന്നു അവള്‍ പലരോടും പറഞ്ഞിട്ടുണ്ട് ,

അല്ലെങ്കില്‍ തന്‍റെ പ്രണയ ദുരന്തത്തിലെ നായികയെ കാണാന്‍ പോവുമ്പോള്‍ തന്നെയും കൂടെ കൂട്ടുമായിരുന്നില്ലല്ലോ

No comments:

Post a Comment